ഇന്ത്യൻ കാർട്ടൂൺ കുലപതി ശങ്കർ എന്ന കേശവ് ശങ്കർ പിള്ള ചിരിയും ചിന്തയും കലർത്തി കോറിയിട്ട വരകളിലൂടെ പുറത്തു വന്നത് ഇന്ത്യൻ ചരിത്രത്തിന്റെ കാണാപ്പുറങ്ങളാണ്. ചെറുപ്പം മുതലേ വരകൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹം 1933 -ൽ കാർട്ടൂണിസ്റ്റായി ജോലി ചെയ്യാൻ ആരംഭിച്ചു. പിന്നീട് രാഷ്ട്രീയ സംഭവങ്ങൾ, യുദ്ധങ്ങൾ, അടിയന്തരാവസ്ഥ തുടങ്ങി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ശങ്കറിന്റെ കാർട്ടൂൺ ജീവിതം പക്വത പ്രാപിച്ചു. ബ്രിട്ടീഷ് വൈസ്രോയിമാർ മുതൽ മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്ന വരെ എല്ലാവരെയും ശങ്കർ ചിത്രീകരിച്ചു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ചിരിവരകളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പ്രത്യക്ഷപ്പെട്ടത് നെഹ്‌റു തന്നെ. അവർ തമ്മിലുള്ള ആത്മബന്ധം പ്രസിദ്ധമായിരുന്നു. 1946 മെയ് 24. ഇന്ത്യയ്ക്ക് മഹാനായ ഒരു നേതാവിനെയും, ശങ്കറിന് തന്റെ പ്രിയ ചങ്ങാതിയെയും നഷ്ടമായ ദിനം. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മരണപ്പെട്ട ആ ദിവസം പക്ഷേ ശങ്കർ അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ പോയില്ല. ശങ്കറിന്റെ ശിഷ്യനായ യേശുദാസൻ നെഹ്‌റുവിനെ അവസാനമായി കാണാൻ പുറപ്പെടുമ്പോൾ ശങ്കർ അതൊന്നും ശ്രദ്ധിക്കാതെ എന്തോ വരച്ചുകൊണ്ടിരിക്കയായിരുന്നു. എല്ലാം കഴിഞ്ഞ് മടങ്ങി എത്തിയ ശിഷ്യൻ അദ്ദേഹത്തോട് എന്തുകൊണ്ടാണ് ആത്മമിത്രത്തിനെ കാണാൻ വരാതിരുന്നത് എന്ന് തിരക്കി. എന്നാൽ തന്റെ സുഹൃത്തിനെ ആ നിലയിൽ കാണാൻ സാധിക്കില്ലെന്നായിരുന്നു ശങ്കറിന്റെ മറുപടി. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. അദ്ദേഹം വിറക്കുന്ന കൈകളോടെ വരച്ചുകൊണ്ടിരുന്നത് ഭാവി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുനീർ ഇല്ലാതായെങ്കിലും, ആ സൗഹൃദത്തിന്റെ ഓർമ്മകളും നഷ്ടത്തിലെ മുറിവുകളും അദ്ദേഹത്തിന്റെ നെഞ്ചിൽ എന്നും ഒരു വേദനയായി മരണം വരെ ഉണങ്ങാതെ കിടന്നു. അത്രമേൽ അടുപ്പമായിരുന്നു ഇരുവരും തമ്മിൽ. നെഹ്‌റു ശങ്കറിനെ ആദ്യമായി കാണുന്നത് ജനീവയിൽ വച്ചാണ്. ആദ്യ ദർശനത്തിൽ തന്നെ ഇരുവർക്കും ഇടയിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സൗഹൃദം ഉടലെടുത്തു. പിന്നീട് നെഹ്‌റുവിനെ കേന്ദ്രകഥാപാത്രമാക്കി നാലായിരത്തോളം കാർട്ടൂണുകൾ അദ്ദേഹം വരച്ചു. ശങ്കറിന്റെ വീട്ടിൽ ഒരു നിത്യസന്ദർശകനായിരുന്നു നെഹ്‌റു. മറ്റൊരു കാർട്ടൂണിസ്റ്റിനും നൽകാത്ത സ്വാതന്ത്ര്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. നെഹ്‌റുവുമായുള്ള ഈ സൗഹൃദം വരകൾക്ക് കൂടുതൽ വ്യക്തതയും, അഴകും നൽകി. നെഹ്‌റുവിന്റെ സ്വഭാവത്തെ സസൂക്ഷ്മം വീക്ഷിച്ച ശങ്കർ അതിന്റെ കുറവുകളും, മികവുകളും തന്റെ കാർട്ടൂണുകളിലൂടെ തുറന്നു കാണിച്ചു. എന്തിനേറെ, നെഹ്‌റുവിന്റെ ശാരീരിക മാറ്റങ്ങൾ പോലും ശങ്കറിന്റെ ശ്രദ്ധയിൽ നിന്ന് വിട്ടുപോയില്ല. എങ്കിലും ശങ്കർ ഒരിക്കലും വിമർശനത്തിന്റെ മുള്ളുകൊണ്ട് നെഹ്‌റുവിനെ നോവിക്കാൻ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ആത്മവിശകലത്തിന് വിധേയമാക്കാൻ ശങ്കറിന്റെ കാർട്ടൂണുകൾക്ക് സാധിച്ചിട്ടുണ്ട്. ഒരേസമയം ചിരിയുടെ മധുര്യവും, ചിന്തയുടെ സൗരഭ്യവും കൊണ്ട് പുതുമയാർന്ന അവയെല്ലാം നെഹ്‌റു ഏറെ ആസ്വദിച്ചിരുന്നു താനും. നെഹ്‌റുവിനെ കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് അദ്ദേഹത്തിന്റെ കുപ്പായത്തിലെ റോസാപ്പൂവും, അദ്ദേഹം ധരിച്ചിരുന്ന തൊപ്പിയുമാണ്. എന്നാൽ, ആ ശീലത്തിന് പിന്നിലും ശങ്കറിന്റെ കാർട്ടൂണുകളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? ഒരിക്കൽ ഇന്ത്യയെക്കുറിച്ചോർത്ത് തന്റെ ഉള്ളിൽ തീയാണെന്ന് നെഹ്‌റു ലോകനേതാക്കളോട് പറയുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി ശങ്കർ വരച്ച ഒരു കാർട്ടൂണിൽ ഒരു പൂന്തോട്ടത്തിന് നടുക്ക് വായിൽ തീയുമായി നിൽക്കുന്ന നെഹ്‌റുവിനേയും, അത് അണക്കാനായി ഓടുന്ന ലോകനേതാക്കളെയും കാണാം. അതിൽ നെഹ്‌റുവിന്റെ ഉടുപ്പിൽ ഒരു പൂവ് അദ്ദേഹം വരച്ചിരുന്നു. പിന്നെയും അദ്ദേഹം ഉടുപ്പിൽ പൂവുമായി നിൽക്കുന്ന നെഹ്‌റുവിന്റെ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. തുടരെ തുടരെയുള്ള ഈ കാർട്ടൂണുകൾ നെഹ്‌റുവിനെ ആകർഷിച്ചു. അങ്ങനെയാണ് അദ്ദേഹം തന്റെ കോട്ടിൽ സ്ഥിരമായി റോസാപ്പൂ ചൂടാൻ തുടങ്ങിയത്. പിന്നീട് വന്ന എല്ലാ കാർട്ടൂൺ കലാകാരന്മാരും ആ രീതി മാറ്റമില്ലാതെ പിൻതുടരുകയും ചെയ്തു. ശങ്കർ 1948 -ലാണ് ശങ്കേഴ്സ് വീക്കിലി തുടങ്ങുന്നത്. ഇന്ത്യയിലെ പല പ്രമുഖ കാർട്ടൂണിസ്റ്റുകളും പഠിച്ചിറങ്ങിയത് ആ സർവകലാശാലയിൽ നിന്നായിരുന്നു. അതിൽ 1948 മുതൽ 1964 വരെയുള്ള കാലഘട്ടങ്ങളിൽ വരച്ച മിക്ക കാർട്ടൂണിന്റെയും പ്രധാന കഥാപാത്രമായി മാറിയത് നെഹ്‌റു തന്നെയാണ്. അതിന്റെ ഉത്ഘാടനം നിർവഹിച്ചതും അദ്ദേഹം തന്നെ. അന്ന് നടത്തിയ പ്രസംഗത്തിൽ നെഹ്‌റു പുഞ്ചിരിയോടെ പറഞ്ഞ പ്രശസ്ത വാചകം 'എന്നെ വെറുതെ വിടരുത്' എന്നത് ഇന്നും ഇന്ത്യക്കാർക്ക് മറക്കാൻ സാധിക്കില്ല. പരസ്യമായി പ്രശംസിക്കാൻ മടികാണിക്കാത്ത നിഷ്കളങ്ക സൗഹൃദമാണ് ഇരുവരെയും പരസ്പരം നയിച്ചിരുന്നത്. ശങ്കറിന് വരയിൽ അസാധാരണമായ ഒരു കഴിവുണ്ടെന്ന് നെഹ്‌റു പറഞ്ഞപ്പോൾ "മഹാനായ മനുഷ്യൻ, ഒരു വലിയ മനുഷ്യൻ” എന്നാണ് തിരിച്ച് ശങ്കർ നെഹ്‌റുവിനെ വിശേഷിപ്പിച്ചത്. തന്റെ അന്തർലീനമായ ബലഹീനതകൾ മനസ്സിലാക്കാൻ ശങ്കർ പലപ്പോഴും സഹായിച്ചതായും നെഹ്‌റു തുറന്ന് സമ്മതിച്ചിട്ടുണ്ട്. എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വരകളുടെ ലോകത്തോട് വിടപറഞ്ഞത്. കൈകൾ വിറയാർന്ന സമയത്തും, കാഴ്ച മങ്ങിത്തുടങ്ങിയ സമയത്തും പക്ഷേ നെഹ്‌റുവിന്റെ രൂപം വരയ്ക്കാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. അദ്ദേഹം അവസാനമായി വരച്ചതും നെഹ്‌റുവിന്റെ ചിത്രമായിരുന്നു. ഓർമ്മയുടെ നീരൊഴുക്ക് കുറഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ തന്റെ സുഹൃത്തിന്റെ രൂപം അനായാസം ഒഴുകി നീങ്ങി. 1937 -ലെ ശങ്കറിന്റെ കാർട്ടൂണുകളുടെ മുഖവുരയിൽ നെഹ്‌റു ഇങ്ങനെ എഴുതി: “നമ്മളിൽ എത്രപേർ ശങ്കറിന്റെ കാർട്ടൂണിനായി ദിവസേന കാത്തിരിക്കാറുണ്ട്? വാർത്തകൾ വായിക്കുന്നതിന് മുമ്പ് തന്നെ എത്രപേർ അദ്ദേഹത്തിന്റെ കാർട്ടൂൺ അടങ്ങിയ പേജ് തിരയാറുണ്ട്? ആ കാർട്ടൂൺ നമുക്ക് സന്തോഷം മാത്രമല്ല, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഒരു പുതിയ ഉൾക്കാഴ്ചയും നൽകുന്നു. ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത അപൂർവമായ ഒരു കഴിവ് ശങ്കറിനുണ്ട്. ഒരു കലാകാരന്റെ വൈദഗ്ധ്യത്തോടെ ഒട്ടും കാലുഷ്യമില്ലാതെ മറ്റുള്ളവരുടെ ബലഹീനതകളും പിഴവുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് നമുക്കെല്ലാവർക്കും ഒരു സേവനമാണ്, അതിനായി നമ്മൾ നന്ദിയുള്ളവരാകണം.” (വിവരങ്ങൾക്ക് കടപ്പാട്: കാർട്ടൂണിസ്റ്റ് ശങ്കർ, കല, കാലം, ജീവിതം)
from Asianet News https://ift.tt/2V9Y7au
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Subscribe to:
Post Comments (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............
No comments:
Post a Comment