Thursday, January 6, 2022

Sero Malabar Sabha : സിറോ മലബാർ സഭ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും; പാർട്ടി സമ്മേളനം പോലെയാകരുതെന്ന് നിർദേശം

കൊച്ചി : കുർബാന(HOLLY MASS) ഏകീകരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ സിറോ മലബാർ സഭ (SERO MALABAR  SABHA)സിനഡ് സമ്മേളനം ഇന്ന് തുടങ്ങും. അടിച്ചമർത്താനുള്ള പാർട്ടി സമ്മേളനം പോലെയാകരുത് സിനഡ് സമ്മേളനമെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സഭാനേതൃത്വത്തെ ഓർമ്മിപ്പിച്ചു.എന്നാൽ കർദ്ദിനാളിനെതിരായ വിമത നീക്കം തടയാൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് മറുവിഭാഗവും ബിഷപ്പുമാർക്ക് കത്ത് നൽകി.


സഭ ഭൂമി ഇടപാടിലെ വൈദികരുടെ പരസ്യ പ്രതിഷേധത്തിന് സമാനമാണ് കുർബാ പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾ. എറണാകുളത്ത് തുടങ്ങിയ പ്രതിഷേധം, ഇരിങ്ങാലക്കുട, തൃശ്ശൂർ രൂപതകളികേക്ടക്കം വ്യാപിച്ചതോടെ സഭയിൽ വലിയ പ്രതിസന്ധിയാണുടലെടുത്ത്. ഈ പശ്ചത്തലത്തിലാണ് സിറോ മലബാർ സഭയുടെ 30ാംമത് മെത്രാൻ സിനഡ് തുടങ്ങുന്നത്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനിൽ ആയിരുന്നു സിനഡ്. ഇന്ന് വൈകിട്ട് 5 മണിക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ നേതൃത്വത്തിൽ കാക്കനാട് സെന്‍റ് മൗണ്ടിൽ ചേരുന്ന സിനഡ് സമ്മേളനത്തിൽ 57 മെത്രൻമാർ പങ്കെടുക്കും. ഈ മാസം 15 വരെയാണ് സിനഡ് സമ്മേളനം.

കുർബാന പരിഷ്കാരം നടപ്പാക്കാനുള്ള കർദ്ദിനാളിന്‍റെ കത്ത് തള്ളിയ എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍റെ നടപടി സിനഡിൽ ചർച്ചയാകും. അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകാനിടയായ സാഹചര്യം ബിഷപ് ആന്‍റണി കരിയിൽ സിനഡിന് മുന്നിൽ വിശദീകരിക്കണ്ടിവരും. സിനഡ് ചേരുന്ന സാഹചര്യത്തിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ജനാഭിമുഖ കുർബാനയ്ക്ക് നിയമ സാധുത നൽകുകയാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോം വഴിയെന്ന് എറണാകുളം അങ്കാമാലി മുഖപത്രം സത്യദീപം ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ഭരണ വിമതർ കൈയ്യടക്കിയെന്നും കാനോൻ നിയമമനുസരിച്ച് സിനഡ് ഇടപെടണമെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്‍റ് മെൽബിൻ മാത്യു സിനഡ് പിതാക്കൻമാർക്ക് അയച്ച കത്തിൽ പറഞ്ഞു.



from Asianet News https://ift.tt/3zybocG
via IFTTT

Omicron : കേരളത്തിൽ ഒമിക്രോൺ കൂടുന്നു; മൂന്നാം തരം​ഗം നേരിടാൻ ഹോം കെയർ

തിരുവനന്തപുരം: ഒമിക്രോൺ (omicron)കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി(home care) മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകാൻ തുടങ്ങി.

ടിപിആർ 10 കടന്നാൽ ഡെൽറ്റയെ ഒമിക്രോൺ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് സർക്കാരിന്റെ ഭാഗമായ വിദഗ്ർ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആർ 2 ദിവസം കൊണ്ട് 6.8ലേക്കെത്തി. ഈ ആഴ്ച്ച തന്നെ പത്ത് കടന്നേക്കുമെന്ന നിലയിലെത്തി. അതായത് ഒമിക്രോൺ വഴി സംസ്ഥാനത്തേക്കും മൂന്നാംതരംഗമെത്തുന്നുവെന്ന സൂചന. ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് കൂടി. 19,000ൽ നിന്ന് 6 ദിവസം കൊണ്ട് 25,000 കടന്നു. 

ഒമിക്രോണിലൂടെ പ്രതിദിന കേസുകളിൽ മൂന്നു മുതൽ അഞ്ചിരട്ടി വർധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു ശതമാനം ആശുപത്രികളിലും.1 ശതമാനം ഗുരുതരാവസ്ഥയിലുമെത്തിയേക്കും. രണ്ട് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കും. കേരളത്തിൽ പരമാവധി പ്രതിദിന കേസുകൾ 43,000 വരെയാണ് എത്തിയിരുന്നത്. ഇതിന്റെ മൂന്നുമുതൽ അഞ്ചിരട്ടി വരെയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായാണ് ആവശ്യമെങ്കിൽ പ്രാഥമിക, രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ തുറക്കാനും മറ്റുമായി സജ്ജമാകാൻ ജില്ലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി. ഓക്സിജൻ, ഐസിയു വെന്റിലേറ്റർ സംവിധാനങ്ങളടക്കം നേരത്തെ തയാറാണെന്നതാണ് കേരളത്തിന്റെ നേട്ടം. രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലിപ്പോഴും ആർ വാല്യു ഒന്നിന് താഴെയുമാണ്. ഇത് പക്ഷെ ഉടനെ കൂടും.



from Asianet News https://ift.tt/3G34NK3
via IFTTT

കൈക്കൂലി കളക്ഷൻ 67000 രൂപ!, വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്:  വാളയാർ  ആർടിഒ ചെക്ക് പോസ്റ്റിൽ കെക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.  മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻഡ് ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ, ഓഫീസ് അസിസ്റ്റൻഡ് സുനിൽ മണി നാഥ് എന്നിവരെയാണ് ട്രാൻപോർട്ട് കമ്മീഷ്ണർ സസ്പെൻറ് ചെയ്തത്.  കഴിഞ്ഞ ദിവസം വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു.

ചേർത്തലയിൽ ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു

ആലപ്പുഴ:  ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താനായിരുന്നു പ്രതികളുടെ ശ്രമം.  ചേർത്തല ബൈപ്പാസ് ജംഗ്ഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പച്ചക്കറി ലോറി പരിശോധിച്ചപ്പോഴാണ് വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസിന് കണ്ടെത്തിയത്.

ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് താഴെ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നൂറ് ചാക്കുകളിലായി ഒന്നരലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ അരുൾമണി, രാജശേഖർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ആർക്ക് വേണ്ടിയാണ് ഇത്ര വലിയ ലഹരി കടത്ത് നടത്തിയതെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായവരെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



from Asianet News https://ift.tt/34u77M7
via IFTTT

Drugs Smuggling : ലഹരിമരുന്ന് കടത്ത്; 86 കിലോ ഹാഷിഷുമായി കുവൈത്തില്‍ മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക്(Kuwait) നുഴഞ്ഞുകയറുകയും ലഹരിമരുന്ന് (narcotics)കടത്താന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് ഏഷ്യക്കാരെ അതിര്‍ത്തി സുരക്ഷ സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടികൂടി. 

സമുദ്രമാര്‍ഗം കുവൈത്തിലേക്ക് പ്രവേശിച്ച ബോട്ട് റഡാര്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും തുടര്‍ന്ന് ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘം സ്ഥലത്തെത്തി ഇവരെ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി. ഇവരുടെ കൈവശം മൂന്ന് കാനുകള്‍ കണ്ടെത്തി. ഇതില്‍ നിന്ന്  86 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

അബുദാബി: മയക്കുമരുന്ന് (drugs)വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി(Criminal Court of Abu Dhabi ) വധശിക്ഷ(death penalty) വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. ആള്‍താമസമില്ലാത്ത സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് ഒളിപ്പിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ അയച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.  



from Asianet News https://ift.tt/3HLn3Ih
via IFTTT

ഒടിടി വില്‍പ്പനയിലും നേട്ടമുണ്ടാക്കി 'പുഷ്‍പ'; നാല് ഭാഷാ പതിപ്പുകള്‍ക്ക് ആമസോണ്‍ പ്രൈം നല്‍കിയ തുക

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ മാസങ്ങള്‍ അടഞ്ഞുകിടന്ന വര്‍ഷമായിരുന്നു 2021. ഒടിടി എന്ന പുതിയൊരു വഴി സിനിമാമേഖലയ്ക്ക് ജീവന്‍രക്ഷയായപ്പോള്‍ തിയറ്റര്‍ വ്യവസായം തകരാതെ പിടിച്ചുനില്‍ക്കുകയും ചെയ്‍തു. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ പല ഭാഷാ സിനിമാ മേഖലകളിലായി ഒരുപിടി ഹിറ്റുകളും പിറന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച നേട്ടം കൊയ്‍തത് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ 'പുഷ്‍പ'യായിരുന്നു (Pushpa). തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെയാണ് നേടിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈമിലൂടെ (Amazon Prime Video) ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം അവിടെയും കാര്യമായ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദി ഒഴികെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളാണ് ജനുവരി 7 മുതല്‍ പ്രൈം വീഡിയോ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ നാല് ഭാഷാ പതിപ്പുകള്‍ക്കായി ആമസോണ്‍ പ്രൈം നിര്‍മ്മാതാക്കള്‍ക്ക് 27- 30 കോടി രൂപയാണ് നല്‍കിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആഫ്റ്റര്‍ തിയറ്റര്‍ റിലീസിന് ലഭിക്കുന്ന മികച്ച ഒടിടി ഡീല്‍ ആണ് ഇത്. നേരത്തെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മലയാളചിത്രം ദൃശ്യം 2ന് ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയത് 30 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം പുഷ്‍പയുടെ ഒടിടി റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ന് യുഎസില്‍ റിലീസ് ചെയ്യപ്പെട്ടു. നൂറിലധികം തിയറ്ററുകളിലാണ് ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ഇന്ത്യയിലും ചിത്രത്തിന് ലഭിച്ചത്. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത് 70 കോടിയാണ്. സുകുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചന്ദനക്കടത്തുകാരനായിട്ടാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചിരിക്കുന്നത്. പ്രതിനായകനായി എത്തിയത് മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.



from Asianet News https://ift.tt/3q0ocFP
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............